Sunday, December 28, 2008

പതിനാറായിരത്തെട്ടു ഭാര്യമാര്‍

കണ്ണന്നു ഭാര്യമാരോ
പതിനാറായിരത്തെട്ട്
നമ്മളാല്‍
ഒക്കില്ല
സംശയമില്ലയേതും

കണ്ണന്നു മാത്രമല്ല
നിങ്ങള്‍ക്കുമത്രയുണ്ട്
കേള്‍ക്കേണോ
സാങ്ഖ്യത്തിന്‍
വ്യാഖ്യാനമാണതെല്ലാം

പ്രകൃതിയെന്നൊരു തത്വം
പ്രകൃതിവികൃതിയേഴ്
വികൃതികള്‍
പതിനാറ്
ആകെ ഇരുപത്നാല്

ഒന്നീന്നു മറ്റൊന്നെങ്ങാന്‍
ഉദ്ഭവിച്ചാലാ ഒന്ന്
പ്രകൃതിതാന്‍
മറ്റേവ
വികൃതികളായിത്തീരും

വികൃതിയില്‍ നിന്നെങ്ങാനും
മറ്റു ചിലതുണ്ടായാല്‍
ആദ്യത്തെ
ചൊല്ലുന്നു
പ്രകൃതിവ്വികൃതിയെന്ന്

പ്രകൃതിവികൃതിയീന്ന്
ഉണ്ടായകാര്യങ്ങളെ
വികൃതിയായ്
ചൊല്ലുന്നു
സാങ്ഖ്യശാസ്ത്രഞ്ജരെല്ലാം

പ്രകൃതിയൊന്നെന്ന സത്യം
അറിയുന്നോരെല്ലാവരും.
പ്രകൃതിതന്‍
നിയമമാം
ബോധമുണ്ടായിവന്നു

ബോധത്തിന്‍ കേന്ദ്രമായി
ഞാനെന്നതത്വമുണ്ടായ്
അതില്‍ നിന്നും
തന്മാത്ര
അഞ്ചെണ്ണമുളവായി

കണിനടുത്തുവെച്ച
പൂവ്വിന്‍റെ രൂപം മാത്രം
ഞാനെന്ന
തത്വത്തില്‍
സന്ദേശം പോല്‍ ലയിപ്പൂ

ഗന്ധത്തിന്‍ ലവം പോലും
സ്പര്‍ശത്തിന്‍ തരിപോലും
അതിലില്ല
അതിനാലെ
രൂപതന്മാത്രയായി

ഇതുപോലെ ശബ്ദസ്പര്‍ശ
രൂപരസഗന്ധങ്ങള്‍
എന്നിലായ്
വിലയിക്കും
സന്ദേശവാഹകങ്ങള്‍

പ്രകൃതിവികൃതികളാം
ഇവയേഴും ഓരോന്നത്രേ
വികൃതികള്‍
ഇവയില്‍നി-
ന്നുദ്ഭവിച്ചവയത്രേ

പത്തിന്ദ്രിങ്ങളഞ്ചു-
ഭൂതങ്ങള്‍ മനസ്സെന്നു
പതിനാറു
വികൃതികള്‍
ഓരോന്നുമനവധി താന്‍

കാഴ്ചയേ കണ്ണെന്നോതാം
കാഴ്ചകളനവധി
അനവധിയ്-
ക്കായിരം
എന്നൊരു സങ്ഖ്യ നല്‍കാം

ജ്ഞാനേന്ദ്രിയങ്ങളഞ്ചും
കര്‍മ്മേന്ദ്രിയങ്ങളഞ്ചും
ആയിരം
ചേര്‍ന്നാലോ
ആകെ പതിനായിരം

കാണപ്പെടും ഭൂതങ്ങള്‍
ഇതു പോലെയനവധി
ഭൂതങ്ങള്‍
അഞ്ചിന്നും
ചേര്‍ന്നൊരയ്യായിരവും

സങ്കല്പവികല്പങ്ങള്‍
മനതാരിന്‍ പണിയത്രേ
അവകളും
അനവധി.
അതിനുമൊരായിരം താന്‍

വികൃതികള്‍ മാത്രമിപ്പോള്‍
പതിനാറായിരമായി
ഏഴാളു
മുന്‍പത്തെ
പ്രകൃതിവികൃതിഗണം

പ്രകൃതിയും ചേര്‍ന്നാലിപ്പോള്‍
പതിനാറായിരത്തെട്ട്
ജീവനാം
കൃഷ്ണനോ
ഭര്‍ത്താവാണിവര്‍ക്കെല്ലാം

നിങ്ങടെ ചുറ്റും കാണും
സ്ത്രീധനം ധൂര്‍ത്തടിയ്ക്കാന്‍
തുനിയല്ലേ
വിനയാകും
വിനയാം വലയില്‍ പെടും








മറ്റു

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...