Wednesday, March 24, 2010

വേനല്‍

തിളച്ചുമറിയും ചൂടിന്നോരത്തിരുന്നു മാഴ്കുക നാം
പുളച്ചവേനല്‍ തൂകും ക്ഷീണം കൊണ്ടു മയങ്ങുക നാം

വേനലിലായിരമാര്‍പ്പും വിളിയും പൊങ്ങിയ പാടത്ത്
മനമിളകും പോല്‍ കളികകളിലാടിയ ചിരിയുടടെയോരത്ത്
ചെറുചെറുപരിഭവമടിപിടിയായി കണ്ണു കലങ്ങുംപോള്
‍ചറുപറെ കണ്ണീര്‍ തൂകി നനച്ചൊരു ധരയുടെ മാറത്ത്
കൊടികുത്തീടും വാക്കുകള്‍ വാതുകള് നട്ടൊരു പാടത്ത്
വെടിയും പൂരവുമുറഞ്ഞു തുള്ളിയ നിനവിന്നോരത്ത്‍
തിളച്ചുമറിയും ചൂടിന്നോരത്തിരുന്നു മാഴ്കുക നാം
പുളച്ചവേനല്‍ തൂകും ക്ഷീണം കൊണ്ടു മയങ്ങുകനാം

നമുക്കുകിട്ടിയ ബാല്യസുഖത്തില്‍ പുളച്ച നാമെന്തേ
നമുക്കുപോലും താങ്ങാനാവാ ചുമടിന്‍ ഭാരത്തെ
തലയ്ക്കുവെച്ചുകൊടുപ്പൂ? കളിയുടെ ഹരമേ പോയെന്നോ?
വിലങ്ങവെച്ചൂ പൈതങ്ങളെ നാം‍ കച്ചോടക്കാര്‍ക്കായ്
പഠനം കഠിനം, മത്സരമുനയില്‍ നടനം കഠിനതരം
ജഠരാപൂരണപഠനം ലക്ഷ്യം മാനവതാ തുച്ഛം
തിളച്ചുമറിയും ചൂടിന്നോരത്തിരുന്നു മാഴ്കുക നാം
പുളച്ചവേനല്‍ തൂകും ക്ഷീണം കൊണ്ടു മയങ്ങുകനാം

നമ്മുടെ കുട്ടികളവരുടെ മക്കള്‍ക്കേകീടാനായി
വിലങ്ങു പണിവതു കണ്ടു നടുങ്ങാന്‍ തയ്യാറാവാം നാം
നനുത്ത മഴകൊണ്ടോടി നടന്നൂ തൊടിയില്‍ നാമെല്ലാം
മക്കള്‍ക്കേകാന്‍ മഴയും തൊടിയും കഥകളിലാക്കീനാം
മക്കള്‍ മക്കള്‍ക്കേകാന്‍ കഥയുടെ പൊടിയും കിട്ടാതെ
നട്ടം തിരിവതു കണ്ടു തപിച്ചു കിടക്കാം നമ്മള്‍ക്ക്
തിളച്ചുമറിയും ചൂടിന്നോരത്തിരുന്നു മാഴ്കുക നാം
പുളച്ചവേനല്‍ തൂകും ക്ഷീണം കൊണ്ടു മയങ്ങുകനാം

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...