Wednesday, September 15, 2010

ധര


കൊത്തുന്ന തൂംപയുടെ ലക്ഷ്യത്തിലാഴ്ന്ന ചെറു ഞാഞ്ഞൂള്‍ പിടഞ്ഞതിനു കേഴാത്ത രാജകുലം
കത്തുന്ന കൊള്ളിയിലെ ചൂടില്‍ പിടഞ്ഞ പുഴു ചത്താലുമാജ്യഹവനത്തിന്‍റെ പാവനത
എത്താത്ത ചൊവ്വയിലെ വെള്ളം തിരക്കുക നമുക്കീ ധരയ്ക്കുദകദാനത്തിനൊത്തദിനം
എത്തുന്നു മക്കളുടെ ദുഷ്കര്‍മ്മപിണ്ഡഭരമുള്ളില്‍ കനത്തുഴലുമമ്മയ്ക്കു പിണ്ഡദിനം


എല്ലിന്നകത്തു വിളയാടുന്ന വേദനകള്‍ കല്ലിന്‍റെ നിഷ്ഠുരത ചുറ്റില്‍ പരത്തിയതു
ചില്ലയ്ക്കുചില്ലകളില്‍ കായ്ക്കുന്നു. ഭീകരത കൊല്ലുന്നു. കൊന്നതിനെ തിന്നാതിരിപ്പതിനു
ചില്ലിന്നകത്തു കൊടികുത്തുന്നഹങ്കൃതികള്‍ വല്ലാതെ ചീറി തിരനോക്കുന്നു. പേടിയുടെ
യല്ലിന്‍റെ തേങ്ങലുകള്‍ കൂട്ടിക്കുഴച്ചു തരുമിപ്പിണ്ഡമേറ്റു ധരണീ നീ മടങ്ങിടുക


കണ്ണിന്‍റെ കുണ്ടുകളില്‍ മാറിന്‍റെ കുന്നുകളില്‍ നാണമ്മറച്ച പെരുകാടിന്നകം വരെയും
കണ്ണാല്‍ ചുഴിഞ്ഞു നെറികേടാലെയമ്മയുടെ നാണം മുറിച്ചു വികസിയ്ക്കുന്നതും പാര്‍ത്ത്
എണ്ണും പിണങ്ങളുടെ എണ്ണം തികപ്പതിന്നു പെണ്ണുങ്ങളും പണവുമെണ്ണാതൊഴുക്കുമിവര്‍
മണ്ണില്‍ മുളച്ചതു പൊറുക്കാതെ നിന്‍റെ വിധി താങ്ങിത്ത്തരുന്നചുമടേറ്റിത്തിരിയ്ക്ക ധരേ

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...