Thursday, April 20, 2017

ചാത്തോത്തെ കുഞ്ഞുണ്ണി

ചാത്തോത്തെ കുഞ്ഞുണ്ണി ചത്തുപോയാല്‍
എത്തുന്ന ദിയ്ക്കൊന്നു നോക്കുവാനായ്
കയറില്‍കുരുക്കിട്ടു മോന്തായത്തില്‍
തൂങ്ങുവാനേതാണ്ടൊരുങ്ങിനിന്നു
കണ്ഠം കയറിന്‍ കുരുക്കിലായി
പെട്ടെന്നു കുഞ്ഞുണ്ണിയ്ക്കുള്‍ത്തടത്തില്‍
പിന്‍വിളിപോലൊരു ചിന്ത വന്നു.
കാണുന്നകാര്യം കുറിച്ചുവെയ്ക്കാന്‍
പുസ്തകം കയ്യില്‍ കരുതീലെന്ന്
ഓര്‍ത്തിട്ടു പെട്ടന്നിറങ്ങീടുംപോള്‍
കൈവിട്ടു ടപ്പോന്ന് താഴത്തേയ്ക്ക്.
കയറിന്‍ കുരുക്കു ചുരുങ്ങിവന്നു.
ചത്തുപോയാലെത്തുന്ന ദിക്കിലെത്തി
എന്നു താൻ ലോകർനിനച്ചിടുന്നു.

പെൺകുട്ടി

അമ്മ ചവര്‍പ്പെഴുമാവലാതി ചേര്‍ത്ത
ഉച്ചയൂണ്‍ പാത്രത്തിലാക്കീടവേ
പ്രാതല്‍ത്തളികയില്‍ വക്കത്തു ശേഷിച്ച
വേപ്പിലയങ്ങോട്ടിങ്ങോട്ടു നീക്കി
മൗനത്തിലാഴ്ന്നപോലുള്ളൊരു പെണ്‍കുട്ടി
കണ്ണില്‍ പ്രതിഷേധബാഷ്പവുമായ്
അസ്വസ്ഥസാന്ദ്രമാം നിശ്ചലതയ്ക്കുള്ളില്‍
വറ്റിവരണ്ടപോല്‍ കേട്ടിരുന്നു.

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...