Friday, March 20, 2020

എഴുത്ത്

വാക്കുകളവിടെ തടഞ്ഞു വെച്ചിരിക്കയാണ്
ബുദ്ധിയിൽ പാടയിറങ്ങിയ പോലെ
ആശയങ്ങൾ വറ്റിത്തുടങ്ങിയിരിക്കുന്നു.
നാളെ മുതൽ ധ്യാനിച്ചുതുടങ്ങണം.
കുളക്കരയും പൊന്മയും സന്ധ്യകളും
ചേർത്ത് ഓരോനിമിഷവും ധ്യാനപൂതമാക്കണം.
ധ്യാനത്തിൽ കാക്കകരയുന്ന ശബ്ദം കുപ്പിയിലാക്കി
രാവിലെ മുറ്റത്തേയ്ക്ക് ഒഴിക്കണം.
മുറ്റമടിക്കുന്ന ശബ്ദം കൊണ്ട് തലങ്ങും വിലങ്ങും വരകളുണ്ടാക്കണം.
വരകളിൽ കാക്കക്കാലുകൊണ്ട് കോപ്പിയെഴുതണം.
കയ്യിൻറെ വെള്ളയിൽ കിട്ടിയ അടി പിഴിഞ്ഞ്
നോവെഴുതണം

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...