Monday, July 28, 2008

മാവിനോട്

നിന്‍റെ ജീവിതപ്പിറ്റേന്ന്
അതായാത് നാളെ
ഞാന്‍ ചിതയിലെ
കടക്കൊള്ളികള്‍ പെറുക്കിക്കോട്ടേ?
മാമ്പഴം പെറുക്കുന്ന അതേ
ശ്രദ്ധയോടെ.

എന്തിനു നീ ഉടന്തടി ചാടണം?
നിശ്ശബ്ദശ്രുതിയില്‍ ലയിച്ചു കിടക്കും
തണുത്ത ശരീരത്തിന്
കരാളാഗ്നിയില്‍ കൂട്ടു
കിടക്കാന്‍ പോകുന്നെന്ന ബന്ധത്തിനോ?

അതോ മക്കളെ കെട്ടിപ്പിടിച്ച്
ജീവിതത്തില്‍ പിടിച്ചു നില്‍ക്കാന്‍
പണിപ്പെടും വിധവയുടെ
പകരം ഒരു ഉപകാരം പോലെ?

ഹൃദയതാളത്തിനേ വിള്ളലുകളേകി
നീ പോയാല്‍
വരും വേനലില്‍ ശൂന്യതണലില്‍
വാത്സല്യമൂറുന്ന ഒരു മാമ്പഴം പോലും
പെറുക്കാനൂണ്ടാവില്ല്.

പകരം നാളെ ചിതയില്‍നിന്ന്
കടക്കൊള്ളി പെറുക്കി
വച്ചോട്ടേ?

അതില്‍ ചുടുകാടിനോടുള്ള
പേടിയോ അകല്‍ച്ചയോ
തീര്‍ച്ചയായും ഞാന്‍ വെയ്ക്കില്ല.
മമ്പഴത്തിനോടുള്ള
ഭക്തിമാത്രമേ കരുതൂ.

ഇതു നീ അനുവദിയ്ക്കുക
തന്നെ വേണം.
ഇതെന്‍റെ തലമുറയ്ക്കു
വേണ്ടിയാണ്

അവരുടെ മാമ്പഴകഥകളില്‍‍
ശവത്തിന്‍റെ അശുദ്ധി
നിറയ്ക്കില്ല
നാളെ കടക്കൊള്ളി
ഞാനെടുക്കും

2 comments:

siva // ശിവ said...

ആദ്യ വരികള്‍ക്ക് വല്ലാത്ത സൌന്ദര്യം....

തണല്‍ said...

നാളെ കടക്കൊള്ളി
ഞാനെടുക്കും
-എപ്പ എടുത്തൂന്ന് ചോദിച്ചാപ്പോരേ..:)
കൊള്ളാം!

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...