Saturday, September 6, 2008

മണ്ണില്‍ ലയിയ്ക്കാത്ത പൂക്കളാല്‍ പൂക്കളം തീര്‍ക്കരുതാരുമേ മന്നനായി

മണ്ണുകുഴച്ചാണു മാവേലിമന്നനെ തീര്‍ക്കുന്നതെല്ലാരുമോണത്തിന്
മണ്ണില്‍മുഴുകിയിരിയ്ക്കുന്നകാര്യത്തില്‍ തമ്പുരാനത്രയ്ക്കു മോഹമത്രേ
എത്ര കറുകയും തുമ്പയുമുദ്വേഗം പൂണ്ടു മുളച്ചിതില്‍ ജീവിയ്ക്കുവാന്‍
അത്രയും കാലത്തിന്‍ കാലടിച്ചോട്ടിലടങ്ങിയീ മണ്ണില്‍ ലയിച്ചു പോയി
ആമണ്ണിലാകെയിഴുകിയിരിയ്ക്കുവാന്‍ സോമനോ സൂര്യനോ ദേവേന്ദ്രനോ
സമ്മതമാവില്ല മാവേലിയെപ്പോലെ മണ്ണിലേയ്ക്കാണ്ടുള്ള രാജാവല്ലേ
നാട്ടിലെ തുമ്പയും തെച്ചിയും പൂക്കുന്ന, പൂര്‍വ്വികര്‍ വീണു ലയിച്ച മണ്ണും
വിറ്റു പെറുക്കി നഗരത്തില്‍ ഓണത്തിന്‍ നാടകമാടുന്ന നാട്ടുകാരേ
നിങ്ങളെ കാണുവാന്‍ മന്നന്‍ വരുന്നേരം കൃത്രിമപുഞ്ചിരിയൊപ്പിച്ചീടാന്‍
നിങ്ങളുപേക്ഷിച്ചമണ്ണിനെയൊട്ടുമേ ഓര്‍ക്കായ്ക കണ്ണുനീരൂറിവരും

No comments:

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...