Monday, April 5, 2010

ഏതന്മേ

ഉണ്ണീ, സർവ്വപ്രായശ്ചിത്തം എന്നു സങ്കൽപ്പിച്ച് ഓം തത്സൽ.



നടുക്കില്‍ എള്ളു കൂട്ടിയൊരു വെള്ളം
ഉണ്ണീ, പിണ്ഡം കുറച്ചകത്തിപ്പിടിച്ചേയ്ക്കൂ
കണ്ണീരിറ്റുപ്പുചേരേണ്ട. അടുത്ത ഗര്‍ഭപാത്രം തേടിയലുംപോള്‍
പൊതിച്ചേറില്‍ ഉപ്പധികമാക്കി  വിഷമിപ്പിയ്ക്കരുത്.

തേങ്ങലിന്‍ ഓളങ്ങളൊന്നടക്കിയേക്കൂ.
മരണവേദനയുടെ വേരുകള്‍ മുഴുവന്‍ വിട്ടു പോയിട്ടുണ്ടാവില്ല.
ചെറിയ ഇളക്കം പോലും താങ്ങാന്‍ പറ്റന്ന അവസ്ഥയിലായിരിയ്ക്കില്ല.

മന്ത്രങ്ങള്‍‍ ശരിയ്ക്കു ചൊല്ലൂ
നിന്‍റെ അക്ഷരങ്ങളില്‍ പിഴപിണഞ്ഞാല്‍
വയംപരച്ചു തന്നു വളര്‍ത്തിയ സങ്കല്‍പ്പങ്ങളില്‍
ഇതികര്‍ത്തവ്യതാമൂഢതപടര്‍ന്ന്
തെക്കേത്തൊടിയില്‍ ചിതയിലെരിഞ്ഞുകരിഞ്ഞ ശിരസ്സ
ചൂടാറാത്ത കയ്യില്‍ താങ്ങി
മോക്ഷകവാടം മറന്നേ ഇരിയ്ക്കും.

No comments:

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...