Tuesday, March 29, 2022

കവിതേ


ഊർമ്മികളില്ലാത്ത ശാന്തനിലാവിൻ്റെ തീരത്തിരുന്നു കിനാവുകാണാൻ
ഓർമ്മയിൽ പോലുമിടറാത്ത ശബ്ദത്തിൽ സ്നിഗ്ധഭാവത്തിലലിഞ്ഞു പാടാൻ
മുഗ്ധമാം നോട്ടങ്ങൾ നുള്ളിയെടുത്തൊരു പുഞ്ചിരിപ്പൂമാല കോർത്തീടുവാൻ
രോമാഞ്ചകഞ്ചുകം മൂടിയീരാവിൻ്റെ മന്ദോഷ്ണസുന്ദരമന്തരീക്ഷം
ഉള്ളിലൊതുക്കുവാൻ കൺപീയിലൂറും ഹൈമകണങ്ങളിൽ സൂക്ഷമമായി
സ്വാത്മപ്രതികൃതി കാണുവാനെന്നോടു ചേർന്നിങ്ങിരിക്കൂ നീ വേറെയല്ല

No comments:

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...