Saturday, April 19, 2008

അമൃതം

ചിന്താലഹരികളാടിക്കളിയ്ക്കുന്ന
ബോധസമുദ്രത്തില്‍മുപത്തുമുക്കോടി
രാവുപകലുകള്‍ ആഞ്ഞുകടഞ്ഞു
കൈകാലു കടയവേ
ആഗ്രഹഗര്‍ഭം സഹിയ്ക്കാതെ
മല്‍പ്രാണനാഡികള്‍ഛര്‍ദ്ദിച്ചു സംഹാരരുദ്രപാനീയ്മൊരുക്കവേ
പര്‍വ്വതക്കൂടങ്ങള്‍ സംശയകോടികള്‍
ആടിയുലഞ്ഞു കുഴഞ്ഞാണ്ടു പോയീടവേ
ആമപോലുള്‍ വലിഞ്ഞുള്ളിലെ ശാന്തസനാതനം
ഊര്‍ജ്ജവുമുള്‍ക്കൊണ്ടുയര്‍ത്തെഴുന്നേല്‍ക്കവേ
ആന കുതിരയും കല്‍പകവൃക്ഷഫലങ്ങളും
പോകും വഴിയില്‍ തടസ്സമായ്തര്‍ക്കിച്ചു നില്‍ക്കവേ
സാന്ദ്രസൌന്ദര്യനിലാവത്തു സമ്പത്തു
പൂണുവാന്‍ മാറിലണയവേമാത്രം
അറിയുന്നിവ യെന്‍ മതിഭ്രമക്കാഴ്ചകള്‍
ലാലസമാടിക്കുഴയുന്നൊരിന്ദ്രിയ-
സന്തോഷഗാഢസംഗത്തിനായ്ഓടിയടുക്കവേ
മറയുന്നു സന്തോഷദു:ഖങ്ങള്‍ മായുന്നു സങ്കല്‍പബന്ധുരകാംചനക്കൂടുകള്‍

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...