Saturday, April 19, 2008

പുണ്യഗന്ധം

മുന്‍പു ചിരിയ്ക്കാന്‍ ജനിച്ചവരെന്ന പോല്‍
ചാഞ്ചാടിയാടി ചിരിച്ച് ജീവിച്ചവര്‍
കാലപ്പഴക്കപ്പിഴയ്ക്കു നിറം മങ്ങി
മരണമണമണിയുന്ന പൂക്കള്‍
മരണമൊഴിമൊഴിയുന്നതെന്തോ

ഇതള്‍ തോറുമിക്കിളിതൊട്ടു തടവിയ
തെന്നലിന്‍ ക്രൂരമായ് മാറിയ
മര്‍ശമെനിയെനിയ്ക്കാവില്ല ഏല്ക്കുവാനെന്നോ?

കണ്ണും മുഖവും വിടര്‍ത്തിയരികത്തു
പുണ്യഗന്ധത്തിനാല്‍ കണ്ണുകള്‍ കൂമ്പിയോര്‍ക്കായെനി
എന്‍ കയ്യിലൊന്നുമേ ഇല്ലെന്നു ചൊല്ലുവാന്‍ പോലും കഴിയില്ലയെന്നോ?

എന്നെ ഇറുത്തൊന്നു ചൂടാന്‍ മടിയ്ക്കുന്നകൈകളെ മുന്‍ പോലവജ്ഞയില്ലെന്നോ?

എന്തു പറയുവാന്‍ വെംപൂ?
കുഴയുന്നു വാക്കുകള്‍ ചിന്തയിലെന്നോ?
ശാന്തമായ് പോകുക.
വശ്യസുഗന്ധസ്മൃതികള്‍ പൊഴിച്ചു നീ
എന്നുമേ വാഴുമെന്നുള്ളില്‍
ഞാനും പൊഴിയുമൊരിയ്ക്കല്‍.
എന്നും മറവിയില്‍ ആണ്ടു പോകില്ല
നീനൂതന ഗന്ധമായ് മാറും

No comments:

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...