ഇഷ്ടമെന്നോ അനിഷ്ടമൊന്നോ വേർതിരിക്കാൻ കഴിയാമണങ്ങൾ.
ചിലതെല്ലാം അകത്തുനിന്നാകണം.
എവിടെയോ പരിചയപ്പെട്ട് മായ്ഞ്ഞുപോയ മണങ്ങൾ.
ചിലതെല്ലാം കുഴഞ്ഞ് ഒന്നായി ഭ്രമിപ്പിക്കുന്ന മണങ്ങളാണ്.
ജീരകം ഇട്ടുകാച്ചിയ എണ്ണയുടെ മണം അച്ഛൻ്റെ താവഴിവഴിയോ അമ്മയുടെ താവഴിവഴിയോ വന്ന്
പിണ്ഡതൈലത്തിൻ്റെ കഴയ്ക്കുന്ന വേഷം കെട്ടിയാടുന്നെതെന്തിനാണെന്ന് മനസ്സിലാകുന്നേ ഇല്ല.
നാട്ടിൽ മഴപെയ്യുമ്പോൾ ഏഴുകടലും താണ്ടി പുതുമണ്ണിൻ മണം വരാൻ വഴിയില്ല.
ചിലതെല്ലാം പുറത്തുനിന്നാകണം.
കൊറോണക്കാലത്ത് മണം നഷ്ടപ്പെടുമെന്ന് കേട്ടിരുന്നു.
ഗന്ധവതീ പൃഥിവീ എന്നുള്ളതിനാൽ
പ്രളയം വരുമെന്നും സമുദ്രം പുതച്ച് മണമില്ലാതെ ഉറങ്ങാറായി എന്നും വിചാരിച്ചു.
ഇപ്പോൾ പരിചയമില്ലാത്ത മണങ്ങൾകൂടി കയറിയിറങ്ങി പോകുന്നുണ്ട്.
ഇതിൽ ആര് മിതവാദി?
ആര് തീവ്രവാദി?
ആര് വാദമില്ലാത്തവർ?
No comments:
Post a Comment