Wednesday, January 26, 2022

ശില്പം

ആരയിത്താണ്ടുകളാദിത്യരശ്മികൾ വീണുറഞ്ഞുണ്ടായകല്ലാണു നിൻ മനം
ഞാനെൻ്റെ ഭാവനയ്ക്കൊത്ത വിധത്തിലായ് ഒന്നെന്നുളിയാൽ പണിയട്ടെ ഭാവിയെ 
എന്നുളിത്തീയ്യിൻ്റെ രശ്മികൾ പാടുന്ന പാട്ടിൽ മയങ്ങിയുറങ്ങിക്കിടക്കുക.
പൊട്ടിപ്പൊടിഞ്ഞുപതിക്കുന്ന ഭാഗങ്ങൾ നിൻ്റെയല്ലായവ സൂര്യൻ്റെ രശ്മിയാം.
സൂര്യൻ്റെ രശ്മിക്കുടമയായുള്ളതു ഛത്രം ധരിച്ചിടും ഞങ്ങൾ താനല്ലയോ.
ഛത്രവിഹീനയാം നിൻ മനം നിശ്ചിതരൂപമില്ലാതെ കിടക്കുന്നതെന്തിന് 
നിൻ മനം രൂപപ്പെടുത്തും ചുമതലയേറ്റെടുത്തിട്ടുണ്ടു ശിൽപ്പിയാകുന്ന ഞാൻ

No comments:

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...