Wednesday, November 18, 2020

രാത്രി

 നിരുപമസൌന്ദര്യത്തിൻ മേലായ് ഇരുളിൻ കറകൾ വീണു

കറകളിൽനിന്നും കറയുടെ പരാവാരം തന്നെയുണർന്നു.
പാരാവാരഭയത്താൽ സൂര്യൻ നിറമില്ലാതെ മരിച്ചു.
സൂര്യനുചിതയായ് മാനുഷരെല്ലാം അന്തിത്തിരികളെരിച്ചു.
തിരിയുടെ പുകയേറ്റിരുളിന്നുള്ളിൽ ബോധക്കേടു കഴച്ചു.
ബോധക്കേടിന്നാഴക്കടലിൽസ്വപ്നം പോലെ ചന്ദ്രൻ
തോണിയിറക്കി നീലനിലാവാം വലയും വീശിയെറിഞ്ഞു.
ഉഴലും നിഴലുകളായിരമായിരമായാ വലയിൽ പെട്ടു.
നിഴലിൻ ഭാരമുയർത്താൻ കഴിയാതാകെ വലഞ്ഞൂ ചന്ദ്രൻ

No comments:

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...