Monday, November 30, 2020

മോഹം

 ചെവിയിൽ വെഞ്ചാമരം പോലെ രോമം വളർന്ന വിഭാണ്ഡകൻ നായർക്ക് ഒരു മോഹം.

ചെവിയിലെ രോമം കഷണ്ടിയേലേയക്ക് പറിച്ചു നടണം.
"നിങ്ങടെ സ്വഭാവം പോലെ ഇനി തലേലും രോമം എണീറ്റു നിൽക്കണോ ?" ഭാര്യ കോന്ത്രിച്ചു.
"എനിക്ക് സ്ത്രീധനം കിട്ടീതല്ല. ഞാനദ്ധ്വാനിച്ചുണ്ടാക്കീതാണ്." വിഭാണ്ഡകൻ നായർ തിരിച്ചടിച്ചു.
"എന്താണാവോ അദ്ധ്വാനിച്ചത്?"
ചായക്കടയിലെ അബ്ദ്രൈമാൻ പറഞ്ഞു. "നായരേ ങ്ങക്കതൊരു ചേലാ. അബടെ നിന്നോട്ടേ"
"എഡോഴിക്കൂടേ പോരുമ്പൊ അപ്രത്തേം ഇപ്രത്തേം മുള്ളുവേലീടെ മക്കള് പിടിച്ചു വലിക്കാടോ"
വയസ്സായ നാരേണമ്മാഷ് "കളിണ്ണില് നട്ടാൽ ശരിക്ക് വളര്വോ?" എന്ന് ചോദിച്ച് വായഎടുത്തില്ല, ഭാഗ്യത്തിന് ഇലക്ട്രിക്ക് കമ്പിയിലിരുന്ന കാക്ക കഷണ്ടിയിൽ വളം ഇട്ടു. മാഷ് തൊണ്ണു കാട്ടി ചിരിച്ചു. "ആ ഇനി മാറ്റി നട്ടു നോക്ക്."
വാങ്കുവിളിക്കാരൻ മയമ്മത് മൊസ്ല്യാരും, അമ്പലത്തിലെ പാട്ടു വെപ്പുകാരൻ വാരരും സംശയിച്ചു. "ദൈവത്തിൻ്റെ ശബ്ദം കേട്ട് വളർന്നതല്ലേ. പറിക്കണോ?"
"പറിച്ച് കളേണൊന്നും ഇല്യലോ. മാറ്റി വെയ്ക്കല്ലേ?"
വില്ലേജോഫീസറ് ആലോചിച്ച് പറഞ്ഞു. "തരിശുഭൂമി കൃഷിഭൂമി ആക്കണതോണ്ട് നിയമതടസ്സം ഒന്നും ണ്ടാവില്യ." വിഭാണ്ഡകൻ നായര് കെഞ്ചി "എന്നാലും കുറച്ച് കൈക്കൂലി അടിവളായിട്ട് ഇടണോ?"
രാഷ്ട്രീയക്കാരൻ കറിയാച്ചൻ തീർത്തു പറഞ്ഞു. "ഏന്തൂട്ടാ നായരേ ദ്?. തെരഞ്ഞെടുപ്പങ്ങട് കഴിഞ്ഞോട്ടേന്നയ്. നമക്ക് പോസ്റ്റൊറൊട്ടിക്കാള്ള സ്ഥലത്തൊക്കെ രോമം വെച്ചാലെങ്ങെനാ?"
"എന്നാ ആദ്യത്തെ വെട്ട് ഫ്രീ." ബാർബർ ഷോപ്പ് കുമാരൻ ഉത്സാഹപൂർവ്വം പറഞ്ഞു.
"അയ്യോ ചെവീലെ രോമം തലേല് വെയ്ക്കാൻ പറ്റില്യ." ഡോക്ർ ബാലഗോപാലൻ തീർത്തു പറഞ്ഞു.
തരിശ് കൂടുതൽ തരിശാക്കാനും ഉള്ള രോമം വെട്ടാനും തീരുമാനമായി..
"

No comments:

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...