Wednesday, November 18, 2020

അക്കിത്തത്തിന് നമസ്കാരം


വേരിലെന്നോ വന്നു കൂടിയ വർണ്ണങ്ങൾ
കറയായ് മുറിപ്പാടിൽ
നിന്നുമൂറാം
കട്ടിയായ് കതലായ് ഗാഢസമാധിയായ്
നാശത്തെ നേരിട്ടെതിർത്തു നിൽക്കാം
ഉഗ്രകോപംകൊണ്ടു ചീറുന്ന കാറ്റിനെ പേടിച്ചുലയുമിലയുമാകാം
തെന്നലെ തൊട്ടു തലോടും തളിരിലെ മാർദ്ദവമുറ്റും നിറവുമാകാം.
ചുറ്റുപാടൊക്കയും സൂക്ഷിച്ച ചെല്ലത്തിൽനിന്നും എടുത്തു ചവയ്ക്കുന്നതിൽ
ചുവപ്പും ചിരിയും പുകലയുടെ നീറ്റലും
ഉള്ളിലൊതുക്കും മലരുമാകാം
വേരിനകം പുക്ക വർണ്ണങ്ങൾ നമ്മളിലെന്തേ വെറും നമ്മളായിമാറാൻ?

No comments:

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...