Tuesday, October 19, 2021

തുമ്പപ്പൂ

തുമ്പപ്പൂവ്വേ തുമ്പപ്പൂവ്വേ 
ഓണം വന്നു മടങ്ങീലോ 
എന്നിട്ടും നീയ്യെന്താണിങ്ങിനെ?
ആരേക്കാണാൻ നിൽക്കുന്നൂ?
വിനയാന്വിത നീ കാണുന്നുണ്ടാം 
ഓണത്തപ്പൻ തിരുവരവ്. 
ചതിയും കള്ളവുമറിയാതുള്ളൊരു 
ചെടി നീ അറിയുന്നുണ്ടാകാം. 
സ്വർണ്ണത്തേരിലെഴുന്നൊള്ളീടും 
മാവേലിപ്പൊൻ തംബ്രാനെ.
കഥയിൽ കേട്ടിട്ടറിയാമെന്നു 
നിനയ്ക്കുന്നോരീമനുജന്മാർ. 
സത്യം! സത്യം! ഞാനറിയുന്നേ- 
യില്ലാ നമ്മുടെ തംബ്രാനെ.
നിന്നുടെയരികത്തെത്തീടുമ്പോൾ 
താഴെയിറങ്ങീടും നേരം 
ഓണക്കോടികളില്ലാതെങ്ങിനെ 
വരവേറ്റീടും തംബ്രാനെ 
കറികൾ നാലും വെയ്ക്കാതെങ്ങിനെ 
വരവേറ്റീടും തംബ്രാനെ 
തുമ്പേ തംബ്രാൻ വന്നുകഴിഞ്ഞാ- 
ലെന്നോടും നീ ചൊല്ലേണം 
അല്ലെങ്കിൽ നീ ചൊല്ലിത്തരണം 
ബലിയെക്കാണാനുള്ള വഴി

No comments:

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...