Tuesday, October 19, 2021

ആഗ്രഹവും ഭയത്താലുള്ള നിസ്സങ്ഗതയും

മാനത്തലഞ്ഞു നടക്കുന്ന പഞ്ഞികൾ 
ഏതു മരത്തിൽ നിന്നുണ്ടായതോ? 
എല്ലാം പെറുക്കി യടക്കി നിറച്ചൊരു 
വമ്പിച്ച കോസറിയുണ്ടാക്കണം 
എന്നിട്ടതിൽ കിടന്നിട്ടെല്ലാസ്ഥലത്തിലും 
ചുറ്റിത്തിരിഞ്ഞു കളിച്ചീടണം. 

മേഘങ്ങൾക്കെല്ലാമിടയ്ക്കൊന്നു പെട്ടന്ന- 
ങ്ങാകെ കറുക്കും സ്വഭാവമുണ്ട്. 
എന്നല്ലവയപ്പോൾ തമ്മിലടി കൂടും.  
ലോകം മുഴുവൻ വിറപ്പിച്ചിടും.
തമ്മിലിടഞ്ഞിട്ടു മിന്നലാലന്യോന്യം 
വെട്ടിയും കുത്തിയും പോരാടവേ 
ഉള്ളിൽ കരുതിയ വെള്ളം മുഴുക്കെയും 
ചോർന്നു മുറിയുടെ പാടല്ലതിൻ 
ദേഹമേ മാഞ്ഞു മറയുമെന്നുള്ളോരു 
കാര്യമേയോർക്കാതെ വിഢികളായ് 
പിന്നെയും പിന്നെയും കട്ടിക്കറുപ്പായി 
മാറുമീ മേഘക്കിടക്കയിന്മേൽ 
കേറിക്കിടന്നിട്ടു മുറ്റത്തിന്നറ്റത്തു 
 പോലും പറന്നീടാനില്ല ഞാനും. 
മേഘങ്ങൾ തുമ്പില്ലാതാകാശത്തെങ്ങെങ്ങാനും  ചുറ്റിത്തിരിഞ്ഞാലെനിക്കെന്താണ്?

No comments:

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...