Tuesday, October 19, 2021

പൊട്ടിത്തെറി

വലിയൊരു പൊട്ടിത്തെറിയാലത്രേയുലകം പൊട്ടിവരിഞ്ഞു.
നക്ഷത്രത്തിൻ കോടികളതിൽനിന്നൂർന്നു പതിച്ചൂ വിണ്ണിൽ.
അവകളുമവയുടെ പൂമ്പൊടിയും പോലായുണ്ടായ് ഗ്രഹകോടികളും.
അവയിലൊരിത്തിരിചെറുതാം ഭൂവിൽ വലിയവനാം ഞാനുണ്ടായ് 

 എന്നുടെയുള്ളിൽ പുറമേനിന്നും വന്നുപതിച്ചിട്ടുള്ള 
ചിന്തകൾ ചിത്തച്ചെന്തീയിൽ ഞാൻ വാളുകൾ പണിയാൻ കാച്ചി. 
എന്നുടെ വിശ്വാസത്തിന്നച്ചിൽ പോരാളികളെ പണിതു. 
സുഖമേറീടും സ്വർഗ്ഗങ്ങളെയും ദുർഗ്ഗതിനരകങ്ങളെയും
കൽപ്പിച്ചെന്നുടെ പടയല്ലാത്തോർ പാപികളെന്നു വിധിച്ചു. 

പാപികളെല്ലാം ചത്തുമലച്ചാലെങ്ങും സ്വർഗ്ഗം സുലഭം 
എന്നു നിനച്ചേ രാവും പകലും കൊല്ലാൻ പമ്മി നടന്നു. 
എന്നുടെ പടയുടെ രക്തത്തിൽനിന്നെന്നതു പോലെ തന്നെ 
പാപിപ്പടയുടെ രക്തത്തിൽനിന്നാർത്തുവിളിച്ചിട്ടുണ്ടായ് 
അക്ഷൌഹിണികൾ സ്വസ്ഥത വിഷമായ് ചിന്തിച്ചീടും കൂട്ടം.

ഈ സമയത്തും പൊട്ടിത്തെറിയുടെ ചൂടുശമിക്കാത്തതിനാൽ 
വിണ്ണിലുരുണ്ടു കളിപ്പൂ ഗ്രഹശതകോടിളതിലീ ഭൂവും

No comments:

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...