കൽപ്പനയിൽ താൻ നിൽപ്പൂ.
ഉണ്ടന്നോരുകിലുണ്ടാകാമതു-
മില്ലെന്നോർത്താലില്ല.
ഭൂവിലെമണ്ണുകുഴച്ചു പടുത്തീ
വീടുകൾ പണിതൂ നമ്മൾ
സ്വാതന്ത്ര്യത്തിൻ വരവും പോക്കും
കതകുകൾ വഴിയേയാക്കി.
ചങ്ങലയുണ്ടെന്നാകിൽ മാത്രം
പുറമേയൊന്നുനടക്കാം
എന്നുനിനയ്ക്കും ശ്വാവേപ്പോലെ
കോട്ടും സൂട്ടുമണിഞ്ഞൂ.
പണ്ടത്തേക്കാൾ പലതിനും
മിപ്പോളടിയറവെച്ചൂ സ്വയമേ
കണ്ടപരസ്യത്തിന്നുടെയുള്ളിൽ
തലകൾ വെച്ചു കുടുക്കീ
ഞാനേ സ്വാതന്ത്യത്തിൻ നേതാ-
വെന്നു ഞെളിഞ്ഞു നടന്നു.
സ്വാതന്ത്യത്തിൻ വേരും തളിരും
കൽപ്പനയിൽ താൻ നിൽപ്പൂ
No comments:
Post a Comment