Tuesday, October 19, 2021

സ്വാതന്ത്ര്യം

സ്വാതന്ത്യത്തിൻ വേരും തളിരും 
കൽപ്പനയിൽ താൻ നിൽപ്പൂ. 
ഉണ്ടന്നോരുകിലുണ്ടാകാമതു- 
മില്ലെന്നോർത്താലില്ല. 
ഭൂവിലെമണ്ണുകുഴച്ചു പടുത്തീ 
വീടുകൾ പണിതൂ നമ്മൾ 
സ്വാതന്ത്ര്യത്തിൻ വരവും പോക്കും 
 കതകുകൾ വഴിയേയാക്കി. 
ചങ്ങലയുണ്ടെന്നാകിൽ മാത്രം 
പുറമേയൊന്നുനടക്കാം 
എന്നുനിനയ്ക്കും ശ്വാവേപ്പോലെ 
കോട്ടും സൂട്ടുമണിഞ്ഞൂ. 
പണ്ടത്തേക്കാൾ പലതിനും 
മിപ്പോളടിയറവെച്ചൂ സ്വയമേ 
കണ്ടപരസ്യത്തിന്നുടെയുള്ളിൽ 
തലകൾ വെച്ചു കുടുക്കീ 
ഞാനേ സ്വാതന്ത്യത്തിൻ നേതാ-
വെന്നു ഞെളിഞ്ഞു നടന്നു. 
സ്വാതന്ത്യത്തിൻ വേരും തളിരും 
കൽപ്പനയിൽ താൻ നിൽപ്പൂ

No comments:

ശബ്ദം

  എണ്ണങ്ങൾക്കുമതീതമായ് പലതരം ശബ്ദങ്ങളെൻ ചുറ്റിലും വീണിട്ടാകെയുടഞ്ഞതിൻ മുകളിലങ്ങത്യന്തമസ്വസ്ഥനായ് വിണ്ണിൽ ഭാനുവിനുത്തരായണമുഹൂർത്തത്തെ കണക്കാക...